മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (cmdrf)

അൽപ്പം നീണ്ട പോസ്റ്റ്‌ ആണ്‌ , സത്യം അറിയാൻ താൽപര്യമുള്ളവർക്ക്‌ വേണ്ടി മാത്രം…,

എങ്ങനെയാണ്‌ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം (CMDRF) ലഭിക്കുക…!

മൂന്ന് രീതിയിൽ അപേക്ഷ നൽകാം

1-അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം

2- എം എൽ എ മാരുടെ ഓഫീസുകൾ വഴി അപേക്ഷിക്കാം

3- തപാൽ വഴി അയക്കാം

എങ്ങനെ അപേക്ഷിക്കണം…?

അപേക്ഷകർ നിശ്ചിത ഫോറം പൂരിപ്പിച്ച്‌, ഡോക്ടർ സർട്ടിഫിക്കറ്റ്‌,( ഓരോ ഡോക്ടർമാർക്കും എഴുതാൻ കഴിയുന്ന തുകയ്ക്ക്‌ പരിധിയുണ്ട്‌, ഉദഹരണത്തിന്‌ പ്രൈമറി ഹെൽത്ത്‌ സെന്ററിലെ ഡോക്ടർക്ക്‌ പരമവധി അയ്യായിരം രൂപ വരയേ എഴുതാൻ കഴിയു. അസുഖത്തിന്റെ തീവ്രത അനുസരിച്ച്‌ ഉയർന്ന ആശുപത്രികളിലെ ഡൊക്ടർമാർ ആണ്‌ എഴുതേണ്ടത്‌ ) , ആധർ കാർഡ്‌, റേഷൻ കാർഡ്‌, ബാങ്ക്‌ പാസ്സ്‌ ബുക്ക്‌, വരുമാന സർട്ടിഫിക്കറ്റ്‌, അനുബന്ധ ചികിത്സാ രേഖകൾ ഉണ്ടങ്കിൽ അവ, ഇവയുടെ കോപ്പികൾ സഹിതം ആണ്‌ അപേക്ഷിക്കേണ്ടത്‌…

അക്ഷയാ കേന്ദ്രങ്ങൾ വഴി ആണെങ്കിൽ ഓൺലൈൻ ആയി അപ്പോൾ അപേക്ഷിക്കാനും ഡോക്കറ്റ്‌ നമ്പർ അപ്പേൾ തന്നെ ലഭിക്കുകയും ചെയ്യും.

എം എൽ എ മരുടെ ഓഫീസുകൾ വഴി നൽകുന്നത്‌, അവരുടെ ഒരു കത്ത്‌ കൂടി ഉൾപ്പെടുത്തി നേരിൽ ആണ്‌ നൽകുക…

അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിൽ വരും. ക്യത്യമായ അപ്ഡേഷൻ നടക്കുന്ന പ്രോസസ്‌ ആണത്‌…

ലഭിക്കുന്ന അപേക്ഷകൾ ഓൺലൈനായി വില്ലേജ്‌ ഓഫീസുകളിലേയ്ക്ക്‌ അയയ്ക്കും. വില്ലേജ്‌ ഓഫീസർ ബന്ധപ്പെട്ട രോഗിയെ വിവരം അറിയിക്കുകയും അവർ എത്തി നൽകുന്ന ഒർജിനൽ രേഖകളും ചികിത്സാ സർട്ടിഫിക്കറ്റും പരിശോധിച്ച്‌ തഹസീൽദാർക്ക്‌ റിപ്പോർട്ട്‌ നൽകും

തഹസീൽദാർ മുന്മ്പ്‌ ലഭിച്ചതാണോ എന്ന് പരിശോധിച്ച്‌ , ഇല്ല എങ്കിൽ കളക്ടർക്ക്‌ ഫോർവേഡ്‌ ചെയ്യും.നിശ്ചിത തുകവരെയുള്ള തുകകൾ കളക്ടർക്ക്‌ അനുവദിക്കും. മൂവായിരം മുതൽ പതിനയ്യായിരം രുപ വരെ ആകും അത്‌…

കുടുതൽ സഹായം വേണ്ടതാണെന്ന് ബോധ്യപ്പെട്ടാൽ കളക്ടർ റവന്യൂ സെക്രട്ടറിയ്ക്ക്‌ ഫോർവേഡ്‌ ചെയ്യുകയും, അദ്ദേഹം പരിശോധിച്ച ശേഷം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തുകയും ചികിത്സാസഹായം അനുവദിക്കുകയും ചെയ്യും.

ഗുരുതര രോഗങ്ങൾ , കിഡ്നി മാറ്റി വെയ്ക്കൽ, ഹ്യദയ ചികിത്സ, ചിലവേറിയ സർജ്ജറികൾ, ഇവയൊക്കെ ആകും മുഖ്യമന്ത്രിയുടെ മുന്നിൽ എത്തുക, അത്തരം രോഗങ്ങൾക്ക്‌ സ്ഥലം എം എൽ എ മാരുടെ ശുപാർശ്ശ കത്തും ഉണ്ടാകും. ഇരുപത്തയ്യായിരം മുതൽ ഒരു ലക്ഷം വരേയും, വലിയ സർജ്ജറികൾക്ക്‌ ( കിഡ്നി ട്രാൻസ്‌പ്ലാന്റേഷൻ പോലുള്ളവ ) മൂന്ന് ലക്ഷം വരേയും ആകും ധനസഹായം ലഭിക്കുക…

ഒരു വ്യക്തിയ്ക്ക്‌ ഒരു തവണ ലഭിച്ചാൽ രണ്ട്‌ വർഷം കഴിഞ്ഞാൽ മാത്രമേ പിന്നീട്‌ അപേക്ഷിക്കാൻ കഴിയു…

എവിടെയാണ്‌ തട്ടിപ്പ്‌ നടക്കുക…?

1- പ്രധാനമായും ലോക്കൽ പൊളിറ്റിക്സിൽ പ്രവർത്തിക്കുന്ന ചിലർ വഴിയാകും. ഉദാഹരണത്തിന്‌ അടുത്ത വാർഡ്‌ മെംബർ ആകാൻ കുപ്പായം തുന്നി കാത്തിരിക്കുന്നവർ. അവർ തങ്ങൾ മത്സരിക്കാൻ ഉദ്ദ്യേശിക്കുന്ന വാർഡിലെ അസുഖബാധിതരെ കണ്ടെത്തും. എന്നിട്ട്‌ അപേക്ഷ നൽകിയിട്ട്‌ ഞാൻ ചികിത്സാ സഹായം വാങ്ങി നൽകാം എന്ന് പറയും. സാധരണക്കാർ ആകും കൂടുതലും. മെംബർ കുപ്പായം തയ്ച്ചിരിക്കുന്ന വ്യക്തി / നിലവിലെ മെംബർ മുൻകൈ എടുത്ത്‌ ഡോക്ടറെ കണ്ട്‌ സർട്ടിഫിക്കറ്റ്‌ ഒക്കെ ഒപ്പിച്ച്‌, രേഖകൾ സഹിതം അക്ഷയ വഴിയോ, സ്ഥലം എം എൽ എ ഓഫീസ്‌ വഴിയോ ഒക്കെ അപേക്ഷ സമർപ്പിക്കും. മിക്കവാറും അത്തരം അപേക്ഷയിൽ ഒരേ ഡോക്ടർ ആകും സർട്ടിഫിക്കറ്റ്‌ എഴുതുക.ഡോക്ടറും പ്രദേശത്തെ രാഷ്ട്രീയ നേതാവും തമ്മിലുള്ള ബന്ധം ആകും അതിന്റെ കാരണവും.തുടർന്ന് അപേക്ഷ നൽകും.

പൈസ ലഭിക്കുന്ന വ്യക്തിയ്ക്ക്‌ തന്നെ സഹായിച്ച ആളോട്‌ കൂർ ഉണ്ടാകും. വോട്ടും ലഭിക്കും. ചിലർ രണ്ട്‌ വർഷം കൂടുമ്പോൾ തുടർച്ചയായി ഇങ്ങനെ വാങ്ങി നൽകും( ലഭിക്കുന്നതിൽ നിന്ന് ചില്ലറ വാങ്ങുന്നവരും കാണും. മിനക്കേട്‌ കൂലി എന്നാകും പേര്‌ ) പുള്ളിക്ക്‌ പ്രധാന ലാഭം വോട്ട്‌ …!

( ഇത്തരം ഒരു പരാതിയുടെ ലിങ്ക്‌ കമന്റ്‌ ബോക്സിൽ നൽകുന്നു )

2- മുൻഗണനാ ക്രമം അല്ലാത്ത കാർഡ്‌ ആണെങ്കിലും ചീകിത്സാ സഹായം ലഭിക്കും. ചിലപ്പോൾ വലിയ വിടും ഗൾഫും ഒക്കെ ആകും. പത്തും നാൽപ്പതും ലക്ഷം വരുന്ന സർജ്ജറിയ്ക്ക്‌ സർക്കാരിൽ നിന്നും കിട്ടുന്നതാകട്ടെ എന്ന് കരുതി ചിലർ വാങ്ങും, പരിസരവാസി 'നല്ലവനാണെങ്കിൽ ’ രഹസ്യ പരാതി നൽകും. സഹായം നിരസിക്കും…ഒരു കൈ സഹായം…!

ഇപ്പോഴത്തെ വിവാദം…

തുടർച്ചയായി അനർഹം അടക്കം ചികിത്സാസഹായം വാങ്ങുന്നതായി മുഖ്യമന്ത്രിയ്ക്ക്‌ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ്‌ അന്വേക്ഷണം നടത്താൻ അദ്ദേഹം ഉത്തരവിടുന്നത്‌…

മാപ്രകളുടെ ആഘോഷം കണ്ടാൽ തോന്നും, മുഖ്യമന്ത്രി വീട്ടിൽ സുക്ഷിച്ചിരിക്കുന്ന ഖജനാവിൽ നിന്നും ഇഷ്ടക്കാർക്ക്‌ പൈസ എടുത്ത്‌ നൽകുന്നു എന്നാണ്‌.

പൊന്നു മാപ്രകളേ പതിനായിരക്കണക്കിന്‌ രോഗികളുടെ ആശ്രയമാണ്‌ ഈ പദ്ധതി. ഇതിൽ നിന്നും ലഭിക്കുന്ന മൂവായിരമോ അയ്യായിരമോ നൽകി മരുന്നു വാങ്ങി ജീവൻ നിലനിർത്തുന്ന ആയിരങ്ങളുണ്ട്‌. അവരുടെ ആശ്രയത്തെ ഇല്ലാതാക്കരുത്‌. അത്രയും സുതാര്യമായ ഒന്നാണിത്‌.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരെ തട്ടിപ്പ്‌ നടത്തി എന്ന് , ഇതൊന്നും അറിയാത്തവരെ കൊണ്ട്‌ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്യേശത്തോടെ നിങ്ങൾ രാഷ്ട്രീയം കളിക്കുമ്പോൾ, നഷ്ടപ്പെടുന്നത്‌ ഒരു ജീവൻ ആകും.

ചില അർഹതയില്ലാത്തവർ വാങ്ങി എന്ന് പറയുമ്പോഴും, ഒരു പക്ഷെ അവരെ കൊണ്ട്‌ താങ്ങാനാകാത്ത തുക ആയത്‌ കൊണ്ടാകും ഇതും വാങ്ങുന്നത്‌…!

മെംബർ കുപ്പായം ധരിച്ചയാൾ, വോട്ടിന്‌ വേണ്ടിയാണെങ്കിൽ പോലും ചെയ്യുന്നത്‌ ഒരു നല്ല കാര്യമാണ്‌. അയാൾ കാരണം പത്ത്‌ പേർക്ക്‌ എങ്കിൽ പത്ത്‌ പേർക്ക്‌ ചികിത്സാ സഹായം ലഭിക്കുകയാണ്‌…!

താൻ ഈ ഫണ്ടിലേയ്ക്ക്‌ നയാ പൈസ നൽകിയില്ല എന്ന് പോസ്റ്റിട്ട്‌ സ്വയം തുള്ളുന്ന ചില നാ റികളേയും ഇതിനിടയിൽ കണ്ടു. സ്വന്തം തന്തയ്ക്ക്‌ ദാഹിച്ച വെള്ളം കൊടുക്കാത്ത നീയൊന്നും അതിലേയ്ക്ക്‌ സംഭാവന നൽകാതിരുന്നതാരുന്നതാണ്‌ ആ ഫണ്ടിന്റെ മഹത്വം…

പൊരിവെയിലത്ത്‌ കിടപ്പ്‌ രോഗിയേയും കൊണ്ട്‌ , തമ്പ്രാക്കളുടെ ദയാവായ്പ്പിന്‌ പുൽർച്ചെ മുതൽ ഈ ചികിത്സാ സഹായം ലഭിക്കാൻ കാത്ത്‌ കെട്ടിക്കിടന്നിരുന്ന കാലം ഓർമ്മയുണ്ടാകും. എക്സ്രേ പരിശോധിക്കുന്നവരേയും. ഇഷ്ടക്കാർക്ക്‌ ധനസാഹയം നൽകുന്ന ആ കാലമല്ല ഇതെന്ന് മാത്രം ഓർക്കുക…