ഫെയ്‌സ്‌ബുക്കിലൂടെ കലാപാഹ്വാനം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്

സോഷ്യൽ മീഡിയയിലൂടെ കലാപ ആഹ്വാനം നടത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിതിരെയുള്ള കേസ് വർഗ്ഗീയ വാദികളായ കോൺഗ്രസുകാർക്കുള്ള താക്കീതാണ്.
പാലക്കാട് സി.പി.ഐ.(എം) ലോക്കൽ കമ്മറ്റി അംഗത്തെ വെട്ടി കൊലപ്പെടുത്തിയതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ആർ.എസ്‌.എസിനെ രക്ഷിച്ചെടുക്കാനായി സി.പി.ഐ.(എം) മുസ്‌ലിം നാമധാരികളെ മനപൂർവം കൊലയ്ക്ക് കൊടുക്കുന്നു എന്ന തരത്തിൽ പച്ച കള്ളം സോഷ്യൽ മീഡിയ വഴി അടിച്ചിറക്കിയത്. തന്റെ പാർട്ടിയായ കോൺഗ്രസ് അടക്കം കൊന്നു തള്ളിയ സി.പി.ഐ.(എം) പ്രവർത്തകരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇത്രയും നീചമായ ഒരു ഉളുപ്പിലായ്മ കോൺഗ്രസ് നേതാവ് നടത്തിയത്. സി.പി.ഐ.(എം) നേതാവ് ആർ.എസ്‌.എസുകാരുടെ കത്തി മുനയിൽ കൊല്ലപ്പെട്ടു കിടക്കുബോഴും അതിനെ സമൂഹത്തിന്റെ മത മൈത്രി തകർത്ത് ആർ.എസ്‌.എസിനൊപ്പം നേട്ടം കൊയ്യാനുള്ള വർഗ്ഗീയ സാഹചര്യമായി കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിൽ ഈ പ്രചാരണം അഴിച്ചു വിട്ടത്.
കെ.പി ശശികലയും, കെ.സുരേന്ദ്രനും, ഒടുവിൽ പി.സി ജോർജ്ജുമൊക്കെ ഇതേ തരത്തിൽ വർഗ്ഗീയയ കലാപത്തിന് കാരണമായേക്കാവുന്ന കമന്റുകൾ നടത്തിയതിനാണ് മുന്നേ പോലീസ് കേസെടുത്തത്.
മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക്
രാഹുൽ പറഞ്ഞ അഭിപ്രായത്തോട് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാൻ സമൂഹത്തിന് താൽപര്യമുണ്ട്.
വർഗ്ഗീയ പ്രചാരണവും കലാപാഹ്വാനവും അതിനുള്ള കേസുകളും ഈ കാലത്തിനിടിടെ കേരളം സംഘ്പരിവാറുകാരിൽ നിന്നും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളിൽ നിന്നും മാത്രമാണ് കേട്ട് ശീലിച്ചത്. ഖദറുടുത്ത സംഘ പരിവാറും കേരളത്തെ കലാപ ഭൂമിയാക്കാൻ ഒരുമ്പിട്ടിറങ്ങിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ സമൂഹത്തിൽ പടർത്താൻ ശ്രമിച്ച വിഷം കേരളത്തെ പോലെ ഇടത് - മതേതര മൂല്യങ്ങൾ പേറുന്ന സാമൂഹിക ചുറ്റുപാടായത് കൊണ്ട് മാത്രം വളർന്നു പന്തലിക്കാഞ്ഞതാണ്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ പോലുള്ള ഇടങ്ങളിൽ ഇത്തരം കള്ളങ്ങൾ തന്നെ വലിയ കലാപങ്ങൾക്ക് ധാരാളമാണെന്നു സമീപ കാല അനുഭവങ്ങളിൽ നിന്ന് തന്നെ നമുക്ക് മനസിലായതാണ്. അത്തരം വിഷലിപ്തമായ ശ്രമങ്ങൾക്ക് കേരളത്തിന്റെ സാമൂഹിക മൈത്രിയെ ഉപയോഗപ്പെടുത്താൻ നിന്ന കോൺഗ്രസിനകത്തെ ഈ യുവ പി.സി ജോർജ്ജിനെതിരെ വന്ന കേസ് വർഗീയ കോമരങ്ങളായ കോൺഗ്രസുകാർക്കുള്ള താക്കീത് കൂടിയാണ്.