എഐ ക്യാമറ വിഷയത്തിൽ വ്യാജ വാർത്തയുമായി മീഡിയവൺ

എഐ ക്യാമറ വിഷയത്തിൽ വ്യാജ വാർത്തയുമായി മീഡിയവൺ. പിഴ ഈടാക്കരുതെന്ന്‌ കോടതി പറഞ്ഞുവെന്നാണ്‌ മീഡിയവൺ നൽകിയ വാർത്ത. എന്നാൽ രമേശ് ചെന്നിത്തലയും, വി ഡി സതീശനും നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേ പിഴ ഈടാക്കരുതെന്ന് കോടതി ഒരിക്കൽ പോലുംപറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, കേസിൻ്റെ കൂടുതൽ നടപടികളിലേക്ക്‌ പോലും കോടതി കടന്നിട്ടില്ല.
ഫയലിൽ സ്വീകരിക്കുക പോലും ചെയ്യാത്ത കേസിൽ കക്ഷി ചേർത്തവർക്ക് കൂടെ പറയാനുള്ളത് കേൾക്കാൻ വേണ്ടി കേസ് മൂന്നാഴ്‌ചയ്ക്ക് മാറ്റിവെക്കുകയാണ് ചെയ്‌തത്. എഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി പരി​ഗണിച്ചില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ നൽകിയ ഹർജിയിൽ വിശദമായ സത്യവാങ് മൂലം നൽകണമെന്നാണ് ഹെെക്കോടതി ആവശ്യപ്പെട്ടത്. സർക്കാർ എതിർസത്യവങ്മൂലം സമർപ്പിക്കണമെന്നും പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് പണം നൽകരുതെന്നും കോടതി നിർദേശിച്ചു. കേസ് മൂന്ന് ആഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.

200620236