എസ്എഫ്‌ഐ പ്രൊട്ടക്ടറാണ്-മന്ത്രി പി. എ .മുഹമ്മദ് റിയാസ്

നിരന്തരമായി സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്ററിനെതിരെയും എസ്എഫ്‌ഐക്കെതിരേയും മാധ്യമങ്ങൾ പടച്ചുവിടുന്ന നുണകളാണ് ഇന്ന് കാണുന്നത് .ഇത് ബോധപൂർവ്വമുള്ള അക്രമണമാണെന്നു മന്ത്രി പി .എ മുഹമ്മദ് റിയാസ് .കലാകാലങ്ങളായുള്ള രാഷ്രിയ അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു .കേരളത്തില്‍ മതസൗഹാര്‍ദ അന്തരീക്ഷം സൃഷ്ടിക്കുന്നതിലും ഭാവി തലമുറയെ ഉത്പാദിപ്പിക്കുന്നതിനുമുള്ള ഫാക്ടറിയാണ് കലാലയങ്ങള്‍. ഇതില്‍ നിര്‍ണായക പങ്കാണ് എസ്എഫ്‌ഐ വഹിക്കുന്നത്. എസ്എഫ്‌ഐ പ്രൊട്ടക്ടറാണ്. എസ്എഫ്‌ഐയെ ദുര്‍ബലപ്പെടുത്താനുള്ള ഏത് ശ്രമവും ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണരൂപം

“കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല”
ഇന്നലെ കണ്ണൂർ സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തൂത്തുവാരി. ഇന്ന് സഖാവ് ആർഷോയെ നേരിൽ കണ്ടു,അഭിനന്ദിച്ചു.
കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂനിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലിമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണ്.
എസ്എഫ്ഐ ഒരു സ്വതന്ത്ര വിദ്യാർത്ഥി സംഘടനയാണ്. 16 ലക്ഷത്തോളം അംഗങ്ങളാണ് കേരളത്തിൽ എസ്എഫ്ഐക്കുള്ളത്. ഇതിൽ നല്ലൊരു ഭാഗം വിദ്യാർത്ഥികളും ഇടതുപക്ഷരാഷ്ട്രീയ ആഭിമുഖ്യമില്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.
ഉയർത്തിപ്പിടിക്കുന്ന ശരിപക്ഷ നിലപാടുകളാണ് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എസ്എഫ്ഐയെ അപരാജിതരായി നിലനിർത്തുന്നത്.

മാധ്യമങ്ങൾക്ക് അന്തസ്സും സത്യസന്ധതയും വേണം".
സ. എം ബി രാജേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നു.