ഉമ്മൻ‌ചാണ്ടി സർക്കാർ -പെൻഷൻ വിതരണം

u00371-260417-914000000000-05-14.pdf (39.4 KB)
u00963-021215-839000000000-15-13.pdf (55.2 KB)
​. **600 രൂപ പെൻഷൻ 18 മാസമാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ കുടിശ്ശിക വരുത്തിയത്.’**അർഹതയുള്ളത് യഥാസമയം വിതരണം ചെയ്യാത്തവരുടെ വ്യാമോഹ വിൽപനയെ കേരളജനത പുച്ഛിച്ചു തള്ളും.
2006ലെ ഇടതുസർക്കാർ അധികാരത്തിൽ വരുമ്പോൾ എന്തായിരുന്നു സ്ഥിതി?
അന്ന് 110 രൂപയായിരുന്ന പെൻഷൻ രണ്ടര വർഷം കുടിശ്ശക വരുത്തിയിട്ടാണ് എ.കെ. ആന്‍റണി സർക്കാർ അധികാരമൊഴിഞ്ഞത്. ആ കുടിശിക കൊടുത്തുതീർത്ത ശേഷമാണ് വി.എസ് സർക്കാർ ഭരണം തുടങ്ങിയത്. ഞങ്ങള്‍ അത് 500 രൂപയാക്കി ഉയർത്തി എന്ന്​ മാത്രമല്ല, ആ സർക്കാറിന്‍റെ കാലത്ത് ഒരു രൂപ പോലും കുടിശ്ശികയുമുണ്ടായിരുന്നില്ല.

പിന്നീട് ഉമ്മൻ ചാണ്ടി സർക്കാർ വന്നു. അവരുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപ പെൻഷൻ 18 മാസം കുടിശ്ശിക. ആ കുടിശിക കൊടുത്ത്​ തീർത്തത് ഇപ്പോഴത്തെ സർക്കാർ. ഇതുവരെ ഒരു രൂപയും കുടിശ്ശിക വന്നിട്ടില്ലെന്നു മാത്രമല്ല, പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയരുകയും ചെയ്തു.
2006 മുതൽ ഇതുവരെയുള്ള കാലമെടുത്താൽ സാമൂഹ്യക്ഷേമ പെൻഷൻ 110ൽ നിന്ന് 1600 രൂപയായി. അതിൽ യു.ഡി.എഫ് സർക്കാർ വരുത്തിയത് വെറും 100 രൂപയുടെ വർധന. അതുതന്നെ ഒന്നര വർഷം കുടിശ്ശികയുമാക്കി.പെൻഷൻ 3000 ആക്കുമെന്ന വാഗ്ദാനവുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. എൽ.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ 2500 രൂപ പറഞ്ഞപ്പോൾ, അതിൽനിന്ന് 500 കൂട്ടി ഒരു വാഗ്ദാനം ഫിറ്റു ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമം. അങ്ങനെ അവരുടെ ഓർമശക്തിയെ പരിഹസിക്കുകയാണ് യു.ഡി.എഫ്.
പെൻഷന്‍റെ കാര്യത്തിൽ 500 രൂപ കൂട്ടിവെക്കാൻ വേണ്ടി തങ്ങളുടെ മാനിഫെസ്റ്റോ വെച്ചു താമസിപ്പിക്കുകയാണ് യു.ഡി.എഫ് ചെയ്തത് എന്ന് ഇപ്പോൾ വ്യക്തമായി. ക്ഷേമ ആനുകൂല്യങ്ങള്‍ എല്‍.ഡി.എഫ് എന്തു പറയുന്നോ അതിന് മുകളില്‍ പ്രഖ്യാപിക്കാനുള്ള അടവായിരുന്നു അത്. അങ്ങനെ ചിലത് കൂട്ടി​െവച്ചപ്പോള്‍ അവര്‍ ആദ്യം നടത്തിയ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തുവാന്‍ അവര്‍ വിട്ടുപോയി. അതി​െന്‍റ ഫലമായി യു.ഡി.എഫിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാനാവാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.
ഇതിനായി അഞ്ച്​ വർഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ വേണം. ബി.പി.എല്‍ കുടുംബങ്ങൾക്ക് ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം മാസം തോറും നൽകും എന്നാണ് പറയുന്നത്. 20 ലക്ഷം ബി.പി.എല്‍ കുടുംബങ്ങള്‍ ഉണ്ട്. അവർക്ക് 6000 രൂപ വീതം അഞ്ച്​ വർഷം നൽകാന്‍ 72,000 കോടി രൂപ വേണം.
തീർന്നില്ല, മേല്‍ പറഞ്ഞ ന്യായ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്ത 40 മുതല്‍ 60 വയസ്സ്​ വരെയുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നൽകും. കേരളത്തില്‍ 80 ലക്ഷം കുടുംബങ്ങളിൽ 20 ലക്ഷം കുടുംബങ്ങളെ ന്യായ് പദ്ധതിയില്‍ ഉള്ളതുകൊണ്ടും, മറ്റൊരു 20 ലക്ഷം പേരെ അർഹത ഇല്ലാത്തയില്ലാത്തതിന്‍റെയും പേരില്‍ മാറ്റി നിർത്താം. എങ്കിലും 40 ലക്ഷം കുടംബങ്ങള്‍ ഉണ്ടല്ലോ. ഒരു സ്ത്രീക്ക്​ മാത്രം 2000 രൂപ വീതം നൽകാൻ തീരുമാനിച്ചാല്‍ അഞ്ച്​ വർഷത്തേക്ക്​ 48,000 കോടി രൂപ വേണം.
വാരിക്കോരി പ്രഖ്യാപിച്ച മറ്റു ക്ഷേമ ആനുകൂല്യങ്ങളെ ഒന്നും ഞാന്‍ ഇപ്പോള്‍ കണക്കില്‍ പെടുത്തുന്നില്ല. ഈ മൂന്ന് ഇനങ്ങളിലായി മാത്രം 2.2 ലക്ഷം കോടി രൂപ വേണം. ഓരോ വർഷവും 44000 കോടി രൂപ. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന് പ്രതിപക്ഷ നേതാവ് ജനങ്ങളോട് വിശദീകരിക്കണം.
എൽ.ഡി.എഫിന് പ്രകടനപത്രിക പ്രഹസനമല്ല. ചെയ്തുതീർത്ത കാര്യങ്ങളും ചെയ്യാനുള്ള കാര്യങ്ങളും വിശദീകരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായിട്ടാണ് ഞങ്ങൾ ജനങ്ങളെ സമീപിക്കുന്നത്. 2011ൽ നൽകിയ എത്ര വാഗ്ദാനങ്ങൾ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കി എന്നു കൂടി ജനങ്ങളോട് തുറന്നുപറയാനുള്ള ബാധ്യത യു.ഡി.എഫിനുണ്ട്.

#######################################
ക്ഷേമപെൻഷൻ വിതരണവും സാമ്പത്തിക വളർച്ചയുമുൾപ്പെടെ സർക്കാരുകളെ താരതമ്യംചെയ്‌ത്‌ ഉമ്മൻചാണ്ടി നിരത്തുന്നത്‌ പൊള്ളയായ വാദം.
ക്ഷേമ പെൻഷനിൽ യുഡിഎഫ്‌ സർക്കാരിന്റെ അലംഭാവവും എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ സമീപനവും പരക്കെ ചർച്ചയായതോടെയാണ്‌ ഉമ്മൻചാണ്ടി നുണവ്യാപാരം ആരംഭിച്ചത്‌.
കണക്കുകൾ ഇതെല്ലാം പൊളിക്കുന്നതാണ്‌. ക്ഷേമപെൻഷൻ 2014 മുതൽ അഞ്ചു സ്ലാബായി നൽകിയെന്നാണ്‌‌ ഉമ്മൻചാണ്ടിയുടെ വാദം.
800 മുതൽ 1500 രൂപവരെയായിരുന്നു അന്നത്തെ നിരക്ക്‌. അതിനാൽ യുഡിഎഫ് പെൻഷനിനത്തിൽ 600 രൂപയാണ്‌ നൽകിയതെന്ന പ്രചാരണം നിർത്തണമെന്നാണ്‌ ഉമ്മൻചാണ്ടിയുടെ ആവശ്യം. 2014ലെ സ്ളാബ് ഉത്തരവിൽ അതേവർഷം ഏപ്രിൽ ഒന്നുമുതൽ 600 മുതൽ 1200 വരെയുള്ള പെൻഷൻ നിരക്കാണ്‌ പറഞ്ഞത്‌. വാർധക്യകാല പെൻഷൻ- 600 രൂപ, വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ -800 രൂപ, 80 വയസ്സിനുമുകളിൽ വികലാംഗ പെൻഷൻ -1100 രൂപ, 80 വയസ്സിനുമുകളിൽ വാർധക്യകാല പെൻഷൻ 1200 രൂപ. ഭൂരിപക്ഷത്തിനും 600 രൂപ പെൻഷനാണ്‌ ലഭിച്ചത്‌. യുഡിഎഫ്‌ സർക്കാർ പുറത്തുപോകുമ്പോൾ പെൻഷൻ കുടിശ്ശിക 1473.67 കോടി. കർഷകത്തൊഴിലാളി പെൻഷൻ -99.69 കോടി, വാർധക്യ പെൻഷൻ -803.85 കോടി, വികലാംഗ പെൻഷൻ -95.11 കോടി, അവിവാഹിത പെൻഷൻ -25.97 കോടി, വിധവ പെൻഷൻ -449 കോടി. 2016, 2017 ആഗസ്‌ത്‌ മാസത്തിൽ തവണകളായി എൽഡിഎഫ്‌ സർക്കാർ ഇത്‌ കൊടുത്തുതീർത്തു. പ്രഖ്യാപനം മാത്രം, നൽകിയത്‌ എൽഡിഎഫ്‌ ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുന്നതിന്‌ തൊട്ടുമുമ്പ്‌ 2016 മാർച്ച്‌ ഒന്നിന്‌ -75 വയസ്സ്‌‌ കഴിഞ്ഞവർക്ക് വർധക്യകാല പെൻഷൻ 1500 രൂപയാക്കി ഉത്തരവുണ്ടായി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യം പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല. നൽകിത്തുടങ്ങിയത്‌ എൽഡിഎഫ്‌ സർക്കാർ. പെൻഷൻ 18 മാസ കുടിശ്ശിക വിവരം നിയമസഭയിൽ വ്യക്തമാക്കിയത്‌‌ മന്ത്രി എം കെ മുനീറും‌. സിഎജിയുടെ ഓഡിറ്റ്‌ റിപ്പോർട്ടും പെൻഷൻ കുടിശ്ശിക വിവരങ്ങൾ വെളിപ്പെടുത്തി. യുഡിഎഫ് പെൻഷനായി നൽകിയ ആകെ തുക 9311 കോടി രൂപ. ഇപ്പോൾ നൽകിയ മാർച്ച്, ഏപ്രിൽ മാസത്തെ പെൻഷനും ചേർത്ത് എൽഡിഎഫ് സർക്കാർ നൽകിയത്‌ 35,157 കോടിയും. സഹകരണ ബാങ്കുകളിലെ ഇടതുപക്ഷ ഉദ്യോഗസ്ഥരാണ്‌ പെൻഷൻ കുടിശ്ശികയാക്കിയതെന്ന ഉമ്മൻചാണ്ടിയുടെ വാദവും നിലനിൽക്കില്ല. 2016 ആഗസ്‌ത്‌ 15ന്,‌ എൽഡിഎഫ്‌ സർക്കാരിന്റെ ഉത്തരവിലൂടെയാണ്‌ സഹകരണ ബാങ്കുവഴി പെൻഷൻ വിതരണം ആരംഭിച്ചത്. യുഡിഎഫ്‌ കാലത്ത്‌ വളർച്ചയല്ല; വിളർച്ച സാമ്പത്തിക വളർച്ചയുടെ അന്തരത്തിൽ ഉമ്മൻചാണ്ടി നിരത്തുന്ന വാദവും പച്ചക്കള്ളം. യുഡിഎഫ്കാലത്ത് വളർച്ചാ നിരക്ക് 6.42 ശതമാനവും എൽഡിഎഫ് കാലഘട്ടത്തിലെ 5.28 ശതമാനവും എന്നതാണ് വാദം. ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട്‌ അനുസരിച്ച്‌ എൽഡിഎഫ്‌ കാലത്തെ ശരാശരി 5.43 ശതമാനം. യുഡിഎഫ്‌കാലത്ത്‌ 4.94 ശതമാനവും. ഉമ്മൻചാണ്ടിയുടെ വാദങ്ങൾ ഓരോന്നായി ഇതോടെ പൊളിഞ്ഞു
#########################################

ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന.

ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന.

അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.

വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വിഎസ് സർക്കാരാണ്.

ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതിപുലർത്തിയിട്ടുള്ളത്?