ഇലക്ട്രൽ ബോണ്ട് സ്‌കീം -ബി ജെ പി ക്ക് വൻ തിരിച്ചടി

ഇലക്ട്രല്‍ ബോണ്ട് കേസിൽ സുപ്രീം കോടതി വിധി. ഇലക്ട്രല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കി . വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രീം കോടതി പറഞ്ഞു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി .കള്ളപ്പണം തടയാനുള്ള ഏക മാർഗം ഇലക്ടറൽ ബോണ്ട്‌ അല്ല മറ്റു മാർഗങ്ങൾ ഉണ്ട് എന്നും അറിയാനുള്ള പൗരന്റെ അവകാശത്തിന്റെ ലംഘനം ആണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്കീം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും.ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്.ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി.


ഇലക്ട്രൽ ബോണ്ട് കേസിൽ സുപ്രിംകോടതിയുടെ നിർണായക വിധി. ഇലക്ട്രൽ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി. ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ( Electoral Bond invalid )
ഇലക്ടറൽ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതൽ ബോണ്ടുകൾ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകൾ മാത്രമേ ഇലക്ടറൽ ബോണ്ടുകൾ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങൾ അറിയിക്കാൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം.2018 മാർച്ചിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പാസ്സാക്കിയതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ജനപ്രാതിനിധ്യ നിയമം, റിസർവ് ബേങ്ക് ഓഫ് ഇന്ത്യ ആക്ട്, ആദായനികുതി നിയമം തുടങ്ങി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്താണ് പദ്ധതി നടപ്പാക്കിയത്. സ്റ്റേറ്റ് ബേങ്കിന്റെ പ്രത്യേക ശാഖകളിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം വരെയുള്ള തുകയുടെ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാവുന്നതാണ് പദ്ധതി. ഇലക്ട്രൽ ബോണ്ടിൽ ആരാണ് പണം നൽകിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ.
ഈ വ്യവസ്ഥയ്‌ക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിർണായക വിധി.







ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും അത് റദ്ദാക്കിക്കൊണ്ടുമുള്ള സുപ്രീംകോടതിയുടെ ഇന്നത്തെ വിധി ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തിനും അഴിമതിയെ സ്ഥാപനവൽക്കരിക്കാൻ കേന്ദ്ര ബിജെപി സർക്കാർ നടത്തിയ നീക്കത്തിനുമുള്ള കനത്ത പ്രഹരമാണ്. നഗ്നമായ അഴിമതിക്ക് നിയമസാധുത നൽകുന്ന സംബ്രദായമായിരുന്ന ഈ പദ്ധതിയെ അവസാനിപ്പിച്ചുകൊണ്ടുള്ള നിർണ്ണായക വിധി സിപിഐ എം സ്വാഗതം ചെയ്യുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും നരേന്ദ്ര മോദിക്കും ബിജെപിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിപ്രസ്താവനകൾ നടത്തുന്നില്ല എന്ന വിമർശനം ഉയർന്നുവരുന്ന ഘട്ടത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യത ഒരു പരിധി വരെയെങ്കിലും വീണ്ടെടുക്കാൻ കൂടി ഈ വിധിയിലൂടെ സുപ്രീംകോടതിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇലക്ടറൽ ബോണ്ടിലൂടെ ഒറ്റ പൈസപോലും സ്വീകരിക്കാതെ അതൊരു അഴിമതി പദ്ധതിയാണെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച് അതിനെതിരെ നിയമപോരാട്ടം നടത്തിയതിലും ചരിത്രപ്രധാനമായ ഈ വിധി സമ്പാദിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിഞ്ഞതിലും സിപിഐ എമ്മിന് അഭിമാനമുണ്ട്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി സംസാരിക്കുന്നു

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടും അത് റദ്ദാക്കിക്കൊണ്ടുമുള്ള സുപ്രീംകോടതിയുടെ ഇന്നത്തെ വിധി ബിജെപിയുടെ അഴിമതി രാഷ്ട്രീയത്തിനും അഴിമതിയെ സ്ഥാപനവൽക്കരിക്കാൻ കേന്ദ്ര ബിജെപി സർക്കാർ നടത്തിയ നീക്കത്തിനുമുള്ള കനത്ത പ്രഹരമാണ്. നഗ്നമായ അഴിമതിക്ക് നിയമസാധുത നൽകുന്ന സംബ്രദായമായിരുന്ന ഈ പദ്ധതിയെ അവസാനിപ്പിച്ചുകൊണ്ടുള്ള നിർണ്ണായക വിധി സിപിഐ എം സ്വാഗതം ചെയ്യുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും നരേന്ദ്ര മോദിക്കും ബിജെപിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിപ്രസ്താവനകൾ നടത്തുന്നില്ല എന്ന വിമർശനം ഉയർന്നുവരുന്ന ഘട്ടത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യത ഒരു പരിധി വരെയെങ്കിലും വീണ്ടെടുക്കാൻ കൂടി ഈ വിധിയിലൂടെ സുപ്രീംകോടതിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇലക്ടറൽ ബോണ്ടിലൂടെ ഒറ്റ പൈസപോലും സ്വീകരിക്കാതെ അതൊരു അഴിമതി പദ്ധതിയാണെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച് അതിനെതിരെ നിയമപോരാട്ടം നടത്തിയതിലും ചരിത്രപ്രധാനമായ ഈ വിധി സമ്പാദിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിക്കാൻ കഴിഞ്ഞതിലും സിപിഐ എമ്മിന് അഭിമാനമുണ്ട്.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി സംസാരിക്കുന്നു.