സിദ്ധാർഥിന്റെ മരണത്തെ വളച്ചോടിക്കാൻ ശ്രെമിക്കുന്നു

സിദ്ധാർത്ഥിൻ്റെ മരണം

#പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ ദൗര്ഭാഗ്യകരവും വ്യസനമുണ്ടാക്കുന്നതുമാണ്. മരണത്തിൽ പ്രതികളെ ഭൂരിഭാഗവും പോലീസ് പിടികൂടി കഴിഞ്ഞു.

അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണ് .

പ്രത്യേക പോലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി കഴിഞ്ഞു.

പോലീസ് അന്വേഷണം സംബന്ധിച്ച് ബന്ധുകൾക്ക് പോലും അഭിപ്രായ വ്യത്യാസം ഇല്ല.

മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും അന്വേഷണ വിധേയമാക്കും എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

#SFI സംഭവത്തെ തള്ളി പറയുകയും ഇതിൽ ആരോപണ വിധേയരായ പ്രതികളെ പുറത്താക്കുകയും ചെയ്തിട്ടുണ്ട് .

#വളരെ ദൗർഭാഗ്യകരമായ ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും
കേസിൽ ഉൾപ്പെട്ട പലരിൽ ചിലർക്ക് എസ എഫ് ഐയുമായി ബന്ധമുണ്ട് എന്നതിന്റെ മറവിൽ എസ എഫ് ഐയെയും സിപിഐഎമ്മിനെയും കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്.

#SFI നേതാവ് ധീരജിൻ്റെ കൊലയാളികളെ ‘എൻ്റെ കുട്ടികൾ’ എന്നാണ് KPCC അധ്യക്ഷൻ കെ. സുധാകരൻ വിശേഷിപ്പിച്ചത്. അത്തരം ഒരു സമീപനം അല്ല SFI യുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .

ധീരജിൻ്റെ കൊലപാതകിയെ KSU ഇടുക്കി ജില്ലാ പ്രസിഡൻറ് ആക്കുകയും ,മുഖ്യ പ്രതിയായ നിഖിൽ പൈലിയെ ഇന്നും സംരക്ഷിക്കുകയും ചെയ്യുന്നത് കോൺഗ്രസ് ആണ്.

നിഖിൽ പൈലി നിരപരാധി ആണെന്ന് പ്രതിപക്ഷ നേതാവ് തന്നെ പരസ്യമായി പ്രസ്താവന നടത്തി .

ധീരജിനെ അപമാനിക്കുന്ന പ്രസ്താവന പല തവണ കെ. സുധാകരൻ നടത്തി .

#ഇരന്ന് വാങ്ങിയ മരണം എന്നാണ് ധീരജിൻ്റെ രക്തസാക്ഷിത്വം എന്നാണ് കെ സുധാകരൻ പറഞ്ഞത്.

ഇവിടെ, സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് എസ് എഫ് ഐ അത്തരം നിലപാടല്ല എടുത്തത്.
സിപിഐഎം നേതൃത്വവും ഇതിൽ പ്രതികരിച്ചിട്ടുണ്ട്.
പൂക്കോട് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഒരു പ്രതിയെയും സംരക്ഷിക്കിലെന്നാണ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ വ്യക്തമാക്കിയത്. എസ്എഫ്ഐക്കാരെന്നോ സിപിഐഎമ്മുകാരെന്നോ ഉള്ള വ്യത്യാസങ്ങൾ കാണിക്കിലെന്നും അദ്ദേഹം പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും തക്കതായ ശിക്ഷ ലഭിക്കും. പ്രതികൾക്ക് ഒരുവിധ സംരക്ഷണവും നൽകില്ല.

#എസ എഫ് ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞത് ഇങ്ങനെ:
പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് പുറത്തേക്ക് വരുന്നത്. രാഷ്ട്രീയ പ്രേരിതമല്ലെങ്കിൽ കൂടിയും,ദൗർഭാഗ്യകരമായ സംഭവത്തിലെ ആരോപണ വിധേയരായ SFI പ്രവർത്തകരെ മുഴുവൻ സംഘടന ആദ്യഘട്ടം തന്നെ പുറത്താക്കുകയും സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ധീരജ് ഉൾപ്പെടെ 35 വിദ്യാർത്ഥികളെ നഷ്ട്ടപ്പെട്ട പ്രസ്ഥാനം നാളിതുവരെ ഉയർത്തിപിടിച്ച ധാർമ്മികതയെ ഉൾക്കൊള്ളാൻ പറ്റാത്ത പ്രവർത്തകരെ ഒരുഘട്ടത്തിലും സംരക്ഷിക്കാൻ തയ്യാറല്ല.
സിദ്ധാർഥന്റെ രക്ഷിതാക്കൾക്ക് നൽക്കാനുള്ളത് ഈ ഉറപ്പാണ്.
നിരുപാധികം ആ കുടുംബത്തിന്റെ വേദനയോടൊപ്പമാണ്.

#ഇതാണ് വ്യത്യാസം. കോൺഗ്രസ്സ് കൊലയാളികൾക്ക് സംരക്ഷണം നൽകുന്നു. കെ എസ് യു കൊലപാതകികളെ ചിറകിലൊളിപ്പിക്കുന്നു.
എസ് എഫ് ഐ മുഖം നോക്കാതെ നടപടിയെടുക്കുന്നു.

#റാഗിംഗ് എതിരെ എന്നും ശക്തമായ നിലപാട് എടുത്ത സംഘടനയാണ് s f i.

അന്വേഷണം നടക്കുന്നതേയുള്ളൂ. എന്തൊക്കെ സംഭവിച്ചക്ക എന്നതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
ഈ സമയത്ത് ഏകപക്ഷീയമായ കുറ്റവിചാരണയും ശിക്ഷ വിധിക്കലും ഉണ്ടാകുന്നത് മറ്റു ചില ലക്ഷ്യങ്ങൾ മുന്നിൽ വെച്ചാണ്.

ഈ ഘട്ടത്തിൽ എസ് എഫ് ഐ എന്താണ് എന്ന് ഒരു ഓർമ്മപ്പെടുത്തൽ വേണ്ടതുണ്ട്.
ധീരജിലും അഭിമന്യുവിലും എത്തിനിൽക്കുന്ന രക്സ്ത സാക്ഷി സ്മരണ നെഞ്ചേറ്റുന്ന വിദ്യാർത്ഥി സംഘടനയാണ് എസ് എഫ് ഐ.

#നീലപ്പടയുടെ തേരോട്ടമായിരുന്നു നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലെ കലാലയങ്ങളില്‍. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടന എന്ന് അന്ന് കെ എസ് യു അഹങ്കരിച്ചു. ആ പ്രാമാണിത്തം തകരാന്‍ തുടങ്ങിയപ്പോള്‍ ആയുധം കൈയിലെടുത്തു. ആ സംഘടനയും അതിന്റെ രാഷ്ട്രീയ യജമാനന്‍മാരും കൊന്നുതള്ളിയ വിദ്യാര്‍ഥികളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുണ്ട്, നേതാക്കളുണ്ട്, കെ എസ് യു വിന്റെ തന്നെ പ്രവര്‍ത്തകനുമുണ്ട്.

#കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കോളേജില്‍ കെ എസ് യു നേതാവും മാഗസിന്‍ എഡിറ്ററുമായിരുന്ന പുതിയ വീട്ടില്‍ ബഷീറിനെ 1990 മാര്‍ച്ച് മൂന്നിനാണ് സഹപ്രവര്‍ത്തകര്‍ പരസ്യമായി ആക്രമിച്ചത്. കോളേജില്‍ കെഎസ്യുവിന് ആധിപത്യമുണ്ടായിരുന്നു. മാഗസിന്‍ എഡിറ്ററായി മത്സരിച്ച ബഷീര്‍ ഏറ്റവുമധികം വോട്ടുനേടി ജയിച്ചു. നന്നായി പ്രവര്‍ത്തിച്ചു. മാഗസിന്‍ ഫണ്ട് ബഷീറിന്റെ കൈയിലെത്തിയതുമുതല്‍ പ്രശ്നമായി. ഓരോ നേതാവിനും വേണം വിഹിതം. ബഷീര്‍ വഴങ്ങിയില്ല. മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് ക്യാന്റീനിലേക്ക് കൂട്ടുകാരോടൊപ്പം പോകുകയായിരുന്നു ബഷീര്‍. വഴിയില്‍ കെഎസ്യു നേതാക്കള്‍ ബഷീറിനെ വിളിച്ച് മാഗസിന്‍ ഫണ്ടിന്റെ കാര്യം പറഞ്ഞു. തര്‍ക്കമായി. ഒടുവില്‍ ക്യാന്റീനടുത്ത് കൂട്ടിയിട്ട വിറക് കെഎസ്യു നേതാക്കള്‍ കൈയിലെടുത്തു. ആദ്യത്തെ അടിയില്‍ത്തന്നെ ബഷീര്‍ വീണു. എഴുന്നേറ്റ് പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറി മമ്പറം ബിജു വിറകെടുത്ത് എറിഞ്ഞു. ബഷീര്‍ വീണു. ആദ്യം ബോധരഹിതനായി, പിന്നെ ആശുപത്രിയില്‍ മരണത്തിലേക്ക്. രക്തം കൊടുക്കാന്‍പോലും കെഎസ്യുക്കാര്‍ തയ്യാറായില്ല. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് രക്തം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതാവായ ഒരാളുടെ ബന്ധുവായിരുന്ന മുഖ്യപ്രതിക്ക് അഞ്ചുകൊല്ലം തടവുശിക്ഷ കിട്ടി.

നീലക്കൊടിയുടെ സമഗ്രാധിപത്യം തകര്‍ത്തതിന്റെ പകയാണ് 1973ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അഷ്റഫിനെ കൊന്ന് കെഎസ്യു തീര്‍ത്തത്. ആദ്യമായി എസ്എഫ്ഐ കോളേജ് യൂണിയന്‍ പിടിച്ചു. ചെയര്‍മാന്‍ എ കെ ബാലന്‍. മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരനായിരുന്ന അഷ്റഫ് ജനറല്‍ ക്യാപ്റ്റന്‍. യൂണിയന്‍ ഉദ്ഘാടനത്തിന് ഇ എം എസിനെ കൊണ്ടുവരാന്‍ തീരുമാനിച്ചു. കെഎസ്യുക്കാര്‍ അസ്വസ്ഥരായി. ആ അസഹിഷ്ണുത കൊലപാതകത്തിലേക്കാണ് നയിച്ചത്. എ കെ ബാലന്‍ പറയുന്നു: # ““എനിക്കുനേരെ വരേണ്ട കത്തി അഷ്റഫ് ഓട്ടോയില്‍നിന്ന് ചാടി തടുത്തു””. സിപിഐ എം നേതാവ് ജി സുധാകരന്റെ സഹോദരനാണ് 1977 ഡിസംബറില്‍ പന്തളം എന്‍എസ്എസ് കോളേജില്‍ കൊലചെയ്യപ്പെട്ട ജി ഭുവനേശ്വരന്‍. കെഎസ്യു സംഘം ആയുധങ്ങളുമായി ഭുവനേശ്വരനെ പിന്തുടര്‍ന്ന് ആക്രമിച്ചു. സൈക്കിള്‍ചെയിന്‍കൊണ്ട് അടിയേറ്റ് കണ്ണുതകര്‍ന്ന് മാത്തമാറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് മുറിയില്‍ ഓടിക്കയറിയപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അധ്യാപകരെ തള്ളിമാറ്റി ആക്രമിച്ചു. ബോധരഹിതനായ ഭുവനേശ്വരന്റെ മുഖത്ത് വെള്ളം തളിച്ച് കണ്ണുതുറപ്പിച്ച് വീണ്ടും ആക്രമിച്ചു. അഞ്ചുദിവസം ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നശേഷമാണ് ഭുവനേശ്വരന്‍ അന്ത്യശ്വാസം വലിച്ചത്. അന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്നു ജി സുധാകരന്‍.

““തലകീഴാക്കി പലവട്ടം നിലത്തിടിച്ചതിനാല്‍ തലച്ചോറ് തകര്‍ന്നുപോയിരുന്നു. 17 വയസില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കലാസാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ഭുവനേശ്വരന്‍ സിപിഐ എം കാന്‍ഡിഡേറ്റ് അംഗവുമായിരുന്നു””. പട്ടാമ്പി സംസ്കൃതകോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ സെയ്താലിയെ തല്ലിയും കുത്തിയും കൊല്ലാന്‍ കെഎസ്യുവിന് കൂട്ടായി എബിവിപിയും ഉണ്ടായിരുന്നു. തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന പി കെ രാജനെ 1979 ഫെബ്രുവരി 24നാണ് കെഎസ്യുക്കാര്‍ കൊന്നത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു സി വി ജോസ്. കോളേജിലെ രണ്ട് പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴാണ് എം എസ് പ്രസാദിനോടൊപ്പം ജോസ് ആക്രമിക്കപ്പെട്ടത്. ഇടത് നെഞ്ചില്‍ കത്തി തറച്ചുകയറി. ആശുപത്രിയില്‍ എത്തുംമുമ്പേ മരിച്ചു. ജോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായിരുന്ന എം എസ് പ്രസാദിനെ വിചാരണ തുടങ്ങുംമുമ്പ് കൊന്നുകളഞ്ഞു. 1985ലെ തിരുവോണനാളിലാണ് പ്രസാദിനെ വധിച്ചത്. കുത്തേറ്റ് പ്രാണന്‍ രക്ഷിക്കാന്‍ അടുത്ത വീട്ടിലേക്ക് ഓടിക്കയറി കട്ടിലില്‍ കമിഴ്ന്നുവീണ പ്രസാദിനെ പതിനേഴുതവണ കുത്തി മരണമുറപ്പാക്കി. എസ്എഫ്ഐയുടെ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു പ്രസാദ്.

കോട്ടയം മണര്‍ക്കാട് സെന്റ് മേരീസ് കോളേജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെയാണ് സാബുവിനെ കോണ്‍ഗ്രസുകാര്‍ കൊന്നത്. കെഎസ്യു നടത്തിയ കൊലപാതകങ്ങളെല്ലാം ഏറെക്കുറെ പരസ്യമായിരുന്നു; പട്ടാപ്പകലായിരുന്നു. കലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ യുവജനോത്സവ വേദിയിലാണ് എസ്എഫ്ഐ ഒല്ലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന കൊച്ചനിയനെ പൊലീസിന് മുന്നിലിട്ട് 1992 ഫെബ്രുവരി 29ന് കൊന്നത്. താമരശേരിയില്‍ എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറിയായിരുന്ന ജോബി ആന്‍ഡ്രൂസും പരസ്യമായാണ് കൊലചെയ്യപ്പെട്ടത്. 1992 ജൂലൈ 15ന് കെഎസ്യു-എംഎസ്എഫ് സംഘം ജോബിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷ് രാജനെ 2012 മാര്‍ച്ച് 18ന് കോണ്‍ഗ്രസ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്തിയത് ഈ ശ്രേണിയില്‍ ഏറ്റവുമൊടുവിലത്തേതാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തൊഴിലാളികള്‍ക്കുനേരെ ആക്രമണം നടത്തിയത് അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്എഫ്ഐ ഇടുക്കി ജില്ല വൈസ് പ്രസിഡന്റും നെടുങ്കണ്ടം ഏരിയ സെക്രട്ടറിയുമായ അനീഷിനെ കുത്തിക്കൊന്നത്.

പൊലീസ് മര്‍ദനത്തിലും വര്‍ഗീയവാദികളുടെ കൈകളാലും ഒട്ടേറെ പ്രവര്‍ത്തകരെയും നേതാക്കളെയും എസ്എഫ്ഐക്ക് നഷ്ടപ്പെട്ടു. കെ വി സുധീഷ് മറക്കാനാകാത്ത പേര്. എസ്എഫ്ഐയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന സുധീഷ് സ്വന്തം വീട്ടില്‍ കിടന്നുറങ്ങവെ ആര്‍എസ്എസ് സംഘം വിളിച്ചുണര്‍ത്തി കൊല്ലുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് സുധീഷിനെ 38 തവണ വെട്ടി. രക്തവും മാംസച്ചീളുകളും മാതാപിതാക്കളുടെ മുഖത്തും ശരീരത്തും തെറിച്ചുവീണു. എസ്എഫ്ഐക്കുനേരെ അക്രമത്തിന്റെ ചാപ്പകുത്ത് മാത്രമല്ല നടന്നത്. കെഎസ്യുക്കാര്‍ സ്വന്തം പ്രവര്‍ത്തകന്റെ ശരീരത്തില്‍ ചാപ്പകുത്തി അത് എസ്എഫ്ഐയുടെ തലയിലിട്ട് നടത്തിയ പ്രചാരണങ്ങളും അതു പച്ചക്കള്ളമെന്ന് തെളിഞ്ഞതും സമീപകാല ചരിത്രം. ഒരു കലാലയത്തിലും എസ്എഫ്ഐയുടെ കൈകൊണ്ട് ഒരാളും മരിച്ചിട്ടില്ല. എന്നിട്ടും എസ്എഫ്ഐയെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നു. മാധ്യമനുണകളുടെ കുത്തൊഴുക്കില്‍ തളരാതെ പതറാതെ എസ്എഫ്ഐ മുന്നേറുന്നു. ഖദറിട്ട രാഷ്ട്രീയ കാപട്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സ്തുതിഗീതം രചിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയായി എസ്എഫ്ഐ അജയ്യമായി യാത്ര തുടരുന്നു-ഗ്രാമങ്ങളെയും നഗരങ്ങളെയും മാത്രമല്ല, അക്ഷരക്ഷേത്രങ്ങളെയും കൊലക്കളമാക്കിയ ഖദര്‍ രാഷ്ട്രീയത്തോടുള്ള പുതു തലമുറയുടെ രോഷംകൂടിയാണ് ഈ വളര്‍ച്ച.

എസ് എഫ് ഐയെക്കുറിച്ച് ഒന്നോ രണ്ടോ ദിവസം അപവാദം പറഞ്ഞതുകൊണ്ടും എഴുതിയത് കൊണ്ടും ആ സംഘടനയുടെ ചരിത്രത്തെ തേച്ചുമാച്ചു കളയാനോ അതിനെ പ്രതിക്കൂട്ടിൽ നിർത്താനോ കഴിയില്ല.
############################################
ആരോപണം : സിദ്ധാർത്ഥ് SFI യിൽ ചേരാത്തതിൻ്റെ ഭാഗമായി റാഗ് ചെയ്യ്തത് ആണ് മർദ്ദിച്ചതിൻ്റെ കാരണം

വാസ്തവം : സിദ്ധാർത്ഥ് കോളേജിൽ ഒന്നാം വർഷ ക്ലാസ് റെപ്പ് ആയിരുന്നു , SFI യൂണിയൻ ൻ്റെ ഭാഗമായി , അത് പോലെ SFI പരിപാടിയുടെ ഫോട്ടോ സ്ഥിരമായി എടുക്കുന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. സിദ്ധാർത്ഥ് SFI പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തതിൻ്റെ ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്.

############################################